Thursday 1 December 2011

ഉണ്ണീ മുഹ്സിനേ മുഹ്സിനാ. . .

നീണ്ട, ഇടുങ്ങിയ 
ചുമരുകളുടെ ഒരറ്റത്ത്‌
മേശ, കസേര
.
കാലുകള്‍. 
ചുവപ്പ്‌
നീല
ധവളം
വെള്ള; ഒറ്റ.
മൗനം, നിശബ്ദം
മുറിയുമ്പഴെപ്പൊഴോ,
മഴ, കൊടും മഴ. . .
പേമാരി
മിന്നല്‍, ഇടി,
മണ്ണിന്റെ മണം.

തളിര്‌,
ഉണരുന്നു; ജനിക്കുന്നു.
ബലം വെക്കുന്നു; കനം വെക്കുന്നു.

തുരുമ്പെടുത്ത ജനല്‍ക്കമ്പികള്‍ക്ക്‌ പുറത്ത്‌ വസന്തം;
കാശിത്തുമ്പ.
ചൂളം വിളി,
പല്ലിയുടെ
ചിലന്തിയുടെ
ചിതലിന്റെ
മരണത്തിന്റെ. . .

(നഷ്ടപ്പെടലുകളുടെ ഓര്‍മകള്‍ ഉത്സവങ്ങളാക്കി മാറ്റിയ 
പി എസ്‌ എം ഒ കലാലയ സ്‌മൃതികളില്‍, 
സതീര്‍ഥ്യന്‍ ബെന്നി മഷിയൊഴിച്ചപ്പോള്‍...)

1 comments:

ഷൈജു.എ.എച്ച് said...

ഒരു പിടിയും കിട്ടിയില്ല...

www.ettavattam.blogspot.com

Post a Comment

 
Distributed by Free Blogger Template